Saturday, 30 March 2013

കൊട്ടിയൂര്‍ മഹാദേവ ക്ഷേത്രം.


കണ്ണൂര്‍ പട്ടണത്തില്‍ നിന്ന് ഉദ്ദേശം എഴുപതു കിലോമീറ്റര്‍ തെക്ക് കിഴക്കായി ബാവലി പുഴയുടെ തീരത്താണ് കൊട്ടിയൂര്‍ മഹാദേവ ക്ഷേത്രം. അക്കരെ കൊട്ടിയൂര്‍ ഇക്കരെ കൊട്ടിയൂര്‍ എന്നിങ്ങനെ രണ്ടു ക്ഷേത്രങ്ങള്‍‍ ഉള്‍കൊള്ളുന്നതാണ് കൊട്ടിയൂര്‍ മഹാദേവ ക്ഷേത്രം. നിത്യ പൂജയുള്ളത് ഇക്കരെ കൊട്ടിയൂരില്‍ മാത്രം, ഇടവമാസത്തിലെ ചോതി നാള്‍ മുതല്‍ മിഥുന മാസത്തിലെ ചിത്തിര നാള്‍ വരെയുള്ള വൈശാഖ ഉത്സവത്തിന് മാത്രമേ അക്കരെ കൊട്ടിയൂര്‍ ക്ഷേത്രം തുറക്കാറള്ളൂ. ദക്ഷിണകാശി, തൃച്ചെറുമന്ന, വടക്കീശ്വരം, വടക്കുംകാവ്‌ തുടങ്ങിയ പേരുകളിലും പ്രസിദ്ധമാനു ശ്രീ കൊട്ടിയൂര്‍ ക്ഷേത്രം. ത്രിമൂര്‍ത്തികള്‍ ഒന്നിച്ചുകൂടിയസ്‌ഥലമായതിനാല്‍ ''കൂടിയഊര്‌'' പിന്നീട്‌ കൊട്ടിയൂരായി രൂപപരിണാമം സംഭവിച്ചു എന്നാണ് വിസസ്വാസം.  

ഇക്കരകൊട്ടിയൂര്‍ ശിവക്ഷേത്രം സാധാരണ ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി അഗ്രമ മണ്ടപത്തോടെയുള്ള നാലുകെട്ടിന്റെ ആകൃതിയിലാണ് ക്ഷേത്രം നാലുകെട്ടിനു മൂന്നു പ്രവേശന ദ്വാരങ്ങള്‍ ഇരുവശത്തും മുറികളുണ്ട് ആഗ്ര മണ്ഡപത്തിന്റെ  മച്ചില്‍ പാര്‍വതീസ്വയംവരം,അഷ്ടദിക്പാലകര്‍,അനന്തശയനം ഹിമവാന്റെ തപസ്സ് തുടങ്ങിയ ദാരുശില്‍പങ്ങള്‍ അക്കരകൊട്ടിയൂരില്‍ ഉത്സവസമയത്തു പാര്‍വതീ,പരമേശ്വര വിഗ്രങ്ങള്‍ അവിടേക്ക് കൊണ്ടുപോകുന്നു ഈ കാലത്ത്ഒഴികെ ത്രികാലപൂജയുണ്ട് അപ്പം പുഷ്പാഞ്ജലി,ശര്‍ക്കര പായസം കൂവളമാല എന്നീ വഴിപാടുകള്‍  






പശ്ചിമഘട്ട മലനിരകളിലെ പേരിക്ഷ ചുരത്തിനുപ്പുറത്തു നിന്ന് ഉത്ഭവിക്കുന്ന ബാവലി പുഴയുടെ വടക്ക് തീരത്താണ് മരങ്ങളാലും കാട്ടുചോലകളാലും പ്രകൃതി രമണീയമായ അക്കരെ കൊട്ടിയൂര്‍ ക്ഷേത്രം. തിരുവാഞ്ചിറ ജലാശയത്തിലെ മണിത്തറയും അമ്മാറകല്ലുത്തറയും ചേര്‍ന്നതാണ് ക്ഷേത്രം. മണിത്തറയില്‍ സ്വയംഭൂ ശിവലിംഗവും അമ്മാറകല്ലുത്തറയില്‍ പരാശക്തി (സതിദേവി) ചൈതന്യവുമാണ്. പുരാണങ്ങളിലെ ദക്ഷയാഗം നടന്ന സ്ഥലമാണ് കൊട്ടിയൂര്‍ എന്നാണ് വിശ്വാസം. ഒരു വൈശാഖ നാളിലാണ് ദക്ഷന്‍ യാഗം നടത്തിയത്. പിതാവ് നടത്തുന്ന യാഗത്തില്‍ തന്നെയും പ്രിയതമനായ ശിവനെയും അവഹേളിച്ചതില്‍ ദുഖിതയായ സതിദേവി യാഗാഗ്നിയില്‍ ചാടി ജീവനൊടുക്കി. കോപാകുലനായ ശിവന്‍ ജട പറിച്ചു നിലത്തടിച്ച് വീരഭദ്രനെ സൃഷ്ടിച്ചു. വീരഭദ്രന്‍ യാഗശാലയില്‍ ചെന്ന് ദക്ഷന്‍റ തലയറുത്തു. മൂലോകങ്ങളുടെയും അഭ്യര്‍ത്ഥന പ്രകാരം ദക്ഷനെ പുനര്‍ജീവിപ്പിച്ചു യാഗം പൂര്‍ത്തിയാക്കി ശിവന്‍ തപസനുഷ്ടിയ്ക്കാന്‍ കൈലാസത്തിലേക്ക് പോയി.

പിന്നീട് കൊടും വനമായി തീര്‍ന്ന യാഗസ്ഥലം കുറിച്യരുടെ വാസസ്ഥലമായി, ഒരു കുറിച്യ യുവാവ് അമ്പിന് മൂര്‍ച്ച കൂട്ടാന്‍ ഒരു കല്ലില്‍ ഉരയ്ക്കുകയും, കല്ലില്‍ നിന്ന് രക്തം വരികയും ചെയ്തു. ഇതറിഞ്ഞത്തിയ പടിഞ്ഞീറ്റ നമ്പൂതിരി കൂവയിലയില്‍ കലശമാടിയത്രേ. വൈശാഖ ഉത്സവം ആരംഭിച്ച്, ക്ഷേത്രത്തില്‍ ഇന്നു കാണുന്ന ചിട്ടകള്‍ ഉണ്ടാക്കിയത് ശങ്കരാചാര്യര്‍ ആണെന്ന് കരുതുന്നു. ഉത്സവം തുടങ്ങുന്നതിനു മുന്‍പ് ബാവലി പുഴയില്‍ തടയണ കെട്ടി വെള്ളം തിരിച്ചു വിട്ടാണ് തിരുവാഞ്ചിറ നിറക്കുന്നത്. തിരുവാഞ്ചിറയ്ക്ക് ചുറ്റുമുള്ള സ്ഥലങ്ങളെ കയ്യാലകള്‍ എന്ന് പറയും, അനേകം കയ്യാലകളുണ്ടാവും. കുടിപതികള്‍ ക്ഷേത്ര ഉരാളന്മാര്‍ പ്രത്യേക കുടുംബക്കാര്‍ ചില സമുദായക്കാര്‍ സര്‍ക്കാര്‍ നിയമിക്കുന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെല്ലാം കയ്യാലകളുണ്ടാവും. ഉത്സവം തുടങ്ങാനുള്ള ആലോചാനാദികള്‍ നടക്കുന്നത് കൊട്ടിയൂരില്‍ നിന്ന് പതിമൂന്നു കിലോമീറ്റര്‍ അകലെയുള്ള മണത്തറയിലെ ശ്രീപോര്‍ക്കലി ക്ഷേത്രത്തിനു അടുത്തുള്ള ശിവ ക്ഷേത്രത്തില്‍ വച്ചാണ്. മുന്‍പ് പറഞ്ഞ കുടിപതികള്‍ തുടങ്ങിയ സ്ഥാനീയര്‍ യോഗത്തില്‍ പങ്കെടുക്കും. ഉത്സവത്തിന് ഉപയോഗിക്കുന്ന പാത്രങ്ങളെയും മറ്റും ഭാണ്ടാരങ്ങള്‍ എന്നാണ് പറയുന്നത്, ഉത്സവത്തിന് മുന്‍പും ശേഷവും ഭാണ്ടാരങ്ങള്‍ സൂക്ഷിക്കുന്നത് മണത്തറയിലെ കരിമ്പനയ്ക്കല്‍ ഗോപുരത്തിലാണ്, ഉത്സവം തുടങ്ങി മൂന്നാം ദിവസം ഭാണ്ടാരം വരവ് എന്ന ചടങ്ങുണ്ട്. ശബരിമലയിലെ തിരുവാഭരണങ്ങള്‍ പന്തളം ക്ഷേത്രത്തില്‍ സൂക്ഷിക്കുന്നതും മകര വിളക്കിനു മുന്‍പ് തിരുവാഭരണ ഘോഷയാത്രയുമായി നല്ല സാമ്യമുണ്ട്‌ ഭാണ്ടാരം വരവിന്. മണത്തറയും ശ്രീപോര്‍ക്കലി ക്ഷേത്രവും കരിമ്പനയ്ക്കല്‍ ഗോപുരവും പഴശ്ശിരാജയും കൂട്ടാളികളും ബ്രിട്ടീഷ്‌ സൈന്യത്തോട് ഒളിപോര്‍ ചെയ്ത സ്ഥലങ്ങളാണ്.


  
ഒരുമാസം നീളുന്ന വൈശാഖ ഉത്സവം പൂര്‍ണ്ണമാകരുതെന്നാണ് വൈദികവിധി അടുത്ത കൊല്ലത്തെ ഉത്സവം തുടങ്ങുന്നത് മുഴുമിപ്പിക്കാതെ വച്ച പൂജകള്‍ പൂര്‍ത്തിയാക്കി കൊണ്ടാണ്. ചിത്തിര നാളില്‍ കലാശാഭിഷേകം കഴിഞ്ഞ് താല്‍കാലിക ശ്രീകോവിലില്‍ പടിഞ്ഞാറെ നടയിലിട്ടു കളഭാഭിഷേകം നടത്തി അഷ്ടബന്ധം കൊണ്ട് സ്വയംഭൂ ശിവലിംഗം മൂടുന്നതോടെ അക്കൊല്ലത്തെ ഉത്സവം തീരുന്നു, അതിനു ശേഷം അക്കരെ കൊട്ടിയൂരിലേക്ക് ആര്‍ക്കും പ്രവേശനമില്ല. അടുത്ത കൊല്ലത്തെ ഉത്സവം തുടഞ്ഞുന്നത് അഷ്ടബന്ധം നീക്കികൊണ്ടാണ്, ആ മണ്ണ് ഭക്തര്‍ക്ക്‌ പ്രസാദമായി നല്‍കുന്നു. ഉത്സവത്തില്‍ ദക്ഷന്‍റെ പ്രതീകമായി ഒടപ്പ് (മണിഓടപൂ) തീര്‍ക്കുന്നു, ഓട (ഈറ്റ) മുറിച്ചു വെള്ളത്തില്‍ കുതിര്‍ത്തു തല്ലിച്ചതച്ചാണ് ഓടപൂ ഉണ്ടാക്കുന്നത്. അപ്പുപ്പന്‍ താടിയോ വെഞ്ചാമരമോ പോലെയുള്ളതാണ് ഓടപൂ, ഉത്സവത്തില്‍ പങ്കെടുക്കുന്നവര്‍ വാങ്ങി വീട്ടില്‍ കൊണ്ടുപോയി ഉമ്മറ വാതിലിലോ പൂജാമുറി വാതിലിലോ, നെല്‍ കതിര്‍ തൂക്കുന്ന പോലെ തൂക്കുന്നു
 



 ഉത്സവം തുടങ്ങി ആദ്യ പതിനൊന്നു ദിവസം ദേവന്‍ അതീവ കോപാകുലനായിരിക്കും, അത് കൊണ്ട് നീരഭിഷേകം, ഇള നീരഭിഷേകം, കളഭാഭിഷേകം എന്നിവ നിര്‍ത്താതെ ചെയ്തു കൊണ്ടിരിക്കും. അത് പോലെ തന്നെ വേറൊരു പ്രധാന ചടങ്ങാണ് രോഹിണി ആരാധന അഥവാ ആലിംഗന പുഷപാഞ്ജലി, ഭഗവല്‍ വിഗ്രഹത്തെ കുറുമാത്തൂര്‍ വലിയ നമ്പുതിരിപ്പാട് ശൈവ സ്വാന്തനത്തിനായി പുഷ്പവൃഷ്ടി നടത്തി ആലിംഗനം ചെയ്യും. പൂജകന്‍ ഇരുകൈകളാലും ചുറ്റി പിടിച്ചു വിഗ്രഹത്തില്‍ തല ചേര്‍ത്തു നില്‍ക്കും ശ്രീപരമേശ്വരനെ മഹാവിഷ്ണു സ്വാന്തനിപ്പിക്കുന്നതിന്‍റെ പ്രതീകമാണത്രേ ഈ ചടങ്ങ്. പ്രധാനമായും നാല് ആരാധനകളാണ് തിരുവോണ ആരാധന, അഷ്ടമി ആരാധന, രേവതി ആരാധന, രോഹിണി ആരാധന.




ഉല്‍സവം


മലയാള മാസമായ ഇടവം മാസത്തിലെ ചോതി (സ്വാതി) ദിവസത്തിലാണ് (മെയ്-ജൂൺ മാസങ്ങളില്‍) ഉത്സവം തുടങ്ങുക. നെയ്യാട്ടത്തോടു കൂടെ ആണ് ഉത്സവം തുടങ്ങുക. 28 ദിവസത്തിനു ശേഷം തിരുകലശാട്ടോടുകൂടെ ഉത്സവം സമാപിക്കുന്നു.

ഉല്‍സവത്തിന് മുന്നോടിയായി നീരെഴുന്നെള്ളത്തുണ്ട്. ബാവലിക്കരയില്‍ വിഗ്രഹം കണ്ടെത്തിയതിന്റെ അനുസ്മരണ ചടങ്ങാണിത്. സ്ഥാനികരും അവകാശികളും അടങ്ങുന്ന സംഘം കൂവ ഇലയിൽ ബാവലി തീര്‍ഥം ശേഖരിച്ച് മണിത്തറയിലുള്ള ദേവസ്ഥാനത്ത് അര്‍പ്പിക്കുന്നതാണിത്.





മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം അധികാരങ്ങളും അവകാശങ്ങളും ഉത്സവത്തിൻറെ ഭാഗമായ ചടങ്ങുകള്‍ മാറ്റിവെച്ചിട്ടുണ്ട്. കുറിച്യവിഭാഗത്തില്‍ പെട്ട സ്ഥാനികനായ ഒറ്റപ്പിലാനാണ് ആദ്യത്തെ അഭിഷേകം നടത്തേണ്ടത്. താത്ക്കാലിക നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അളവ് തിരിച്ചു നല്‍കാനുള്ള അവകാശം ആശാരിക്കാണ്. വിവിധ ദൈവസ്ഥാനങ്ങളിൽ സ്ഥാപിക്കുന്ന ഓലക്കുടകള്‍ നിര്‍മ്മിച്ചു നല്‍കേണ്ടത് കണിയാന്‍മാരാണ്. അഭിഷേകത്തിനുള്ള നെയ്യ് കൊണ്ടുവരുന്നത് നായര്‍ വിഭാഗത്തിൽ പെട്ടവരാണ്. ഇളന്നീരാട്ടത്തിനുള്ള ഇളനീര്‍ എഴുന്നള്ളിക്കേണ്ടത് തീയ്യവിഭാഗത്തിൽ പെട്ടവരും കത്തിക്കാനുള്ള വിളക്കുതിരി കൊണ്ടുവരാനുള്ള അധികാരം വണ്ണത്താന്‍ സമുദായക്കാരമാണ്. ഉത്സവം നടത്താന്‍ ബാദ്ധ്യസ്ഥരായ വിവിധ സമുദായക്കാര്‍ ഒരേ സ്ഥലത്ത് താമസിക്കുന്നത് ഇവിടത്തെ ഒരു സവിശേഷതയാണ് വനവാസികള്‍ തൊട്ട് നമ്പൂതിരിമാര്‍ വരെ നൂറുകണക്കിന് അവകാശികള്‍ അണിനിരക്കുന്ന അപൂര്‍വ ഉത്സവമാണ് കൊട്ടിയൂരിലെ വൈശാഖോത്സവം. കാനന നടുവിലുള്ള യാഗോല്‍സവസന്നിധാനം. കാനന നടുവിലുളള മണിത്തറയിലെ സ്വയംഭൂ ശിവലിംഗമാണ്‌ ആരാധനാ ബിന്ദു. ഭാരതവര്‍ഷത്തിലെ അതി പൗരാണികമഹാക്ഷേത്രങ്ങളിലൊന്നാണ്‌ ശ്രീ കൊട്ടിയൂര്‍ മഹാദേവക്ഷേത്രം. മറ്റു ക്ഷേത്രങ്ങളിലെ ആചാരാനുഷ്‌ഠാനങ്ങളില്‍ കാണാത്ത പല പ്രത്യേകതകളും ഇവിടെ ഉണ്ട്. ഹൈന്ദവവിഭാഗത്തിലെ മുഴുവന്‍ ജാതികളിലും ഉപജാതികളിലുംപ്പെട്ട 64 ജന്മസ്‌ഥാനികര്‍ ആരും ക്ഷണിക്കാതെ തന്നെ തങ്ങളുടെ കര്‍മ്മങ്ങള്‍ യഥാവിധി നിര്‍വഹിക്കുന്നു.


യാഗോല്‍സവ ചടങ്ങുകളിലെ രീതികളും, നിര്‍മ്മാണങ്ങളും എല്ലാംതന്നെ പ്രകൃതിയുമായുള്ള ബന്ധവും, തനിമയും വെളിപ്പെടുത്തുന്നതാണ്‌. സ്വയംഭൂസ്‌ഥാനം സ്‌ഥിതി ചെയ്യുന്ന മണിത്തറ കാട്ടുകല്ലുകള്‍കൊണ്ടാണ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌. മേല്‍ക്കൂര നിര്‍മ്മിക്കുന്നത്‌ മുളയും ഓടയും കാട്ടുപനയുടെ ഓലകളും കൊണ്ടാണ്‌. സ്‌ഥാനികര്‍ക്കുള്ള പര്‍ണ്ണശാലകളായ കൈയ്യാലകളുടെ നിര്‍മ്മാണവും ഇതേ വിധത്തില്‍ത്തന്നെ. മണത്തണയിലെ  ക്ഷേത്രത്തിൽ സൂക്ഷിക്കുന്ന ഭണ്ഡാരം എഴുന്നള്ളിച്ചു കൊണ്ടുവരുന്ന ചടങ്ങാണ് ഭണ്ഡാരം എഴുന്നള്ളത്ത്. ഭണ്ഡാരം എഴുന്നെള്ളത്ത് അക്കരെ ദേവസ്ഥാനത്ത് എത്തിയ ശേഷം മാത്രമെ സ്ത്രീകൾക്ക് അക്കരെ കൊടിയൂരേക്ക് പ്രവേശനമുള്ളു.

തവിഞ്ഞാൽ‍ ഗ്രാമത്തിലെ മുതിരേരിക്കാവ് ക്ഷേത്രത്തിൽ നിന്നും ഒരു വാൾ ഇക്കര കൊട്ടിയൂരിലേക്ക് ഉത്സവം തുടങ്ങുവാനായി കൊണ്ടുവരുന്നു. ഈ വാളുകൊണ്ടാണ് ശിവൻ ദക്ഷനെ കൊന്നത് എന്നാണ് വിശ്വാസം. മുതിരേരിക്കാവിൽ ഈ വാൾ ദിവസവും പൂജിക്കപ്പെടുന്നു. ഈ ഉത്സവം ദക്ഷയാഗത്തിനു സമാനമാണ് എന്നു കരുതപ്പെടുന്നു.





ഉത്സവത്തോട് അനുബന്ധിച്ചുള്ള പ്രധാന ചടങ്ങുകള്‍


ഇടവത്തിലെ ചോതി നാളില്‍ നടക്കുന്ന നെയ്യാട്ടത്തോടെയാണ് ഉത്സവം ആരംഭിക്കുന്നത്. അന്നു സന്ധ്യയോടെ വയനാട്ടിലെ മുതിരേരിക്കാവില്‍ നിന്നു വാള്‍ എഴുന്നള്ളത്ത് ഇക്കരയിലെത്തും. സംഹാരരുദ്രനായ വീരഭദ്രന്‍ ദക്ഷന്റെ ശിരസ്സറുത്ത ശേഷം ചുഴറ്റിയെറിഞ്ഞ വാള്‍ ചെന്നു വീണ സ്ഥലമാണ് മുതിരേരി എന്നാണ് വിശ്വാസം. മറ്റൊരു ചടങ്ങാണ് കുറ്റിയാടി ജാതിയൂര്‍ മഠത്തില്‍ നിന്നുള്ള അഗ്നിവരവ്. വാള്‍ ഇക്കരെ ക്ഷേത്രത്തില്‍ വച്ചശേഷം പടിഞ്ഞാറ്റെ നമ്പൂതിരിയുടെ നേതൃത്വത്തില്‍ അഗ്നി അക്കരെ ക്ഷേത്രത്തിലേക്ക് കൊണ്ടു പോകും. അതിന് ശേഷം അക്കരെ ക്ഷേത്രത്തില്‍ 5 കര്‍മ്മികള്‍ ചേര്‍ന്ന് പാതിപൂണ്യാഹം കഴിച്ച് ചോതി വിളക്ക് തെളിയിക്കുന്നു. മൂന്നു മണ്‍താലങ്ങളില്‍ നെയ്യ് ഒഴിച്ചാണ് ചോതി വിളക്ക് ഒരുക്കുന്നത്. ഇതിനു വേണ്ട വിളക്കുതിരി കൂത്തുപറമ്പില്‍ നിന്നാണ് കൊണ്ടുവരുന്നത്. ഈ ചടങ്ങ് കഴിഞ്ഞാല്‍ “നാളം തുറക്കല്‍ എന്ന ചടങ്ങാണ് നടത്താറുള്ളത്.
കഴിഞ്ഞ വര്‍ഷത്തെ ഉത്സവത്തിന്റെ അവസാനം ഭഗവാന്റെ വിഗ്രഹത്തെ പൊതിഞ്ഞിട്ടുള്ള അഷ്ടബന്ധം നീക്കം ചെയ്യുന്നതാണീ ചടങ്ങ്. ഇതിനുശേഷമാണ് നെയ്യാട്ടം എന്ന ചടങ്ങ്. ഇതിനുള്ള നെയ്യ് പ്രത്യേക വ്രതാനുഷ്ഠാനത്തോടെയാണ് കൊണ്ടു വരുന്നത്. തറ്റുടുത്ത്, ചൂരല്‍വള കഴുത്തിലണിഞ്ഞ് ചെറിയ തെരികയില്‍ നെയ്ക്കുടം തലയിലേറ്റി ഓങ്കാരധ്വനി പുറപ്പെടുവിച്ചാണ് വരുന്നത്. ഈ വരവ് ഉത്സവത്തിന്റെ വിളംബരമാണ്. വിശാഖം നാളില്‍ നടക്കുന്ന ഭണ്ഡാരം എഴുന്നള്ളത്താണ് മറ്റൊരു പ്രധാന ചടങ്ങ്. ഉത്സവത്തിനാവശ്യമായ തിരുവാഭരണങ്ങളും കുംഭങ്ങളുമടങ്ങുന്ന ഭണ്ഡാരങ്ങള്‍ ഉത്സവം നടക്കാത്ത കാലത്ത് മണത്തണയിലെ കരിമ്പന ഗോപുരത്തിലാണ് സൂക്ഷിച്ചു വയ്ക്കാറുള്ളത്. പവിത്രമായ വാള്‍ ചപ്പാരം ക്ഷേത്രത്തിലാണ് സൂക്ഷിക്കുക. എല്ലാ വര്‍ഷവും വിശാഖം നാളില്‍ ഇവയുടെ സൂക്ഷിപ്പവകാശികളായ കുടവതികള്‍, ഏഴില്ലക്കാര്‍ തുടങ്ങിയ തറവാട്ടുകാര്‍ അടിയന്തിരം നടത്തുന്ന യോഗികളുടെ നേതൃത്വത്തില്‍ വാദ്യമേളങ്ങളോടെയും ഗജവീരന്മാരുടെയും അകമ്പടിയോടെ കൊട്ടിയൂരിലേക്ക് എഴുന്നള്ളിച്ച് കൊണ്ടുവരും. ഇത് കഴിഞ്ഞ് മാത്രമെ ഉത്സവപൂജകള്‍ ആരംഭിക്കാറുള്ളൂ.



നെയ്യാട്ടം കഴിഞ്ഞാല്‍ ഇളനീരാട്ടമാണ്. മലബാറിലെ തിയ്യസമുദായക്കാരാണ് ഇതിനു വേണ്ട ഇളനീരുകള്‍ എത്തിക്കുന്നത്. ഇതിനായി അവര്‍ വിഷു മുതല്‍ വ്രതം ആരംഭിക്കുന്നു. കൂത്തുപറമ്പിനടുത്തുള്ള എരുവട്ടിക്കാവില്‍ നിന്ന് എണ്ണയും ഇളനീരും വാദ്യാഘോഷങ്ങളോടെയാണ് എത്തിക്കുന്നത്. ഇതിന് നേതൃത്വം നല്കുന്നത് ഏരുവട്ടി തണ്ടയാനായിരിക്കും. ഇവര്‍ക്ക് കിരാത മൂര്‍ത്തിയുടെ അകമ്പടിയുണ്ടായിരിക്കും എന്നാണ് വിശ്വാസം. ഇവര്‍ കൊട്ടിയൂരുള്ള മന്ദം ചേരിയിലെത്തി ഇളംനീര്‍ വയ്ക്കാനുള്ള രാശി കാത്തിരിക്കുന്നു. ക്ഷേത്രത്തിലെ രാത്രി പൂജാകര്‍മ്മങ്ങള്‍ കഴിഞ്ഞാല്‍ ഇളംനീര്‍ വെപ്പിനുള്ള രാശി വിളിക്കും. കിരാത മൂര്‍ത്തി വന്ന് വാദ്യാഘോഷത്തോടെ രാശിക്ക് മുന്‍കാവ് വയ്ക്കുന്നു. ഇതോടെ ഭക്തന്‍മാര്‍ സ്വയം മറന്ന് ഇളനീര്‍ കാവോടുകൂടി വാവലി പുഴയില്‍ മുങ്ങി ക്ഷേത്രത്തിലേക്ക് ഓടുന്നു.
ഈ ചടങ്ങ് തീര്‍ത്തും വ്യത്യസ്തവും പ്രത്യേകതയുള്ളതുമാണ്. നേരം പുലര്‍ന്നാല്‍ ഈ ചടങ്ങ് കഴിഞ്ഞ് ഇളംനീരുകള്‍ ചെത്തും. രാത്രിയിലാണ് ഇളനീരാട്ടം. മകം നാള്‍ മുതല്‍ സ്ത്രീകള്‍ക്ക് കൊട്ടിയൂര്‍ക്കാവില്‍ പ്രവേശനമില്ല. അന്നു രാത്രിയാണ് കലംവരവ് നടക്കുന്നത്. നല്ലൂര്‍ ഗ്രാമത്തില്‍ നിന്ന് ഇതിനുള്ള കലം കൊണ്ടുവരുന്നു. ഈ കലങ്ങള്‍ ഉപയോഗിച്ച് മകം, പൂരം, ഉത്രം നാളുകളിലുള്ള ഗൂഢകര്‍മ്മങ്ങള്‍ നടക്കുന്നത്. ഇത് കഴിഞ്ഞ് അത്തം നാളില്‍ 1000 കുടം അഭിഷേക പൂജ കഴിയുന്നതോടെ 27 നാളുകള്‍ നീണ്ടു നില്‍ക്കുന്ന ഉത്സവ ചടങ്ങുകള്‍ അവസാനിക്കും. കലശപൂജയും ചിത്തിര നാളില്‍ കലശലാട്ടവും നടക്കും. അതിനു മുന്‍പായി ശ്രീകോവില്‍ പൊളിച്ച് മാറ്റുന്നു. അതു കഴിഞ്ഞ് കളഭാഭിഷേകം എന്ന പേരിലറിയപ്പെടുന്ന തൃക്കലശാട്ടത്തോടെ ഉത്സവം സമാപിക്കുന്നു. പിന്നെ കൊട്ടിയൂരില്‍ അടുത്ത വര്‍ഷത്തെ ഉത്സവം വരെ ആര്‍ക്കും പ്രവേശനമില്ല.
പല ഐതിഹ്യങ്ങള്‍ കൊട്ടിയൂരിലെ ഓരോ പ്രത്യേകതകളെക്കുറിച്ചുമുണ്ട്. ബ്രാഹ്മണ സ്ത്രീകള്‍ക്ക് കൊട്ടിയൂരില്‍ പ്രവേശനമില്ല. പണ്ടൊരു ബ്രാഹ്മണ സ്ത്രീ പൊന്നിരിക്കും പാലയില്‍ നിന്നെടുത്തെ ആഭരണം തിരിച്ചുകൊടുക്കാത്തതാണത്രെ ഇതിന് കാരണം. രാജകുമാരന്മാര്‍ക്കും ഇവിടെ പ്രവേശനമില്ല. മണിത്തറയിലെ സ്വര്‍ണ്ണകിണ്ണം മോഹിച്ച് നിലവിളിച്ച രാജകുടുംബത്തിലെ കുട്ടിക്ക് സ്വര്‍ണ്ണപാത്രം നല്കാന്‍ കല്പിച്ച പെരുമാള്‍ മേലില്‍ രാജകുടുംബാംഗങ്ങള്‍ക്ക് പ്രവേശനം നിഷേധിക്കുകയായിരുന്നു എന്നാണ് വിശ്വാസം.

രാപ്പകല്‍ ഒരുപോലെ വിറകെരിയുന്ന കൊട്ടിയൂര്‍ ക്ഷേത്രത്തിലെ തിരുവടുപ്പുകളില്‍ നിന്നു ചാരം നീക്കേണ്ടി വരാറില്ലെന്നും, ഈ ചാരം നിത്യവും ശിവഭൂതങ്ങള്‍ നീക്കം ചെയ്യുന്നുണ്ടെന്നുമാണ് വിശ്വാസം. പഴയ ആചാരങ്ങള്‍ അതേപടി തുടരുന്നു എന്നതാണ് കൊട്ടിയൂരിലെ പ്രത്യേകത. അക്കരെ ക്ഷേത്രത്തില്‍ ഉണക്കലരിച്ചോറാണ് പ്രസാദം



  

Friday, 29 March 2013

മാമാനിക്കുന്നു മഹാദേവി ക്ഷേത്രം


കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂറില്‍ പുഴയുടെ കിഴക്ക് കരയിൽ ഒരു ചെറിയ കുന്നിനു മുകളില്‍ സ്ഥിതിചെയുന്ന ദേവീക്ഷേത്രമാണ് മാമാനം മഹാദേവി ക്ഷേത്രം. മാമാനിക്കുന്നു ദേവിക്ഷേത്രം എന്നും അറിയപ്പെടുന്നു. കല്ല്യാട് താഴത്ത് വീട് വകയായിരുന്ന ഈ ക്ഷേത്രം ഇപ്പോൾ മലബാര്‍ ദേവസ്വം ബോർ‍ഡിനു കീഴിലാണ് പ്രവർത്തിക്കുന്നത്. കണ്ണൂർ ജില്ലയിലെ മാടായി, കളരിവാതുക്കല്‍, പള്ളിക്കുന്ന്, എന്നീ ദുര്‍ഗ്ഗാക്ഷേത്രങ്ങളുടെ കൂട്ടത്തിൽപ്പെടുന്നു.





ഐതിഹ്യം

 കാടുകളാല്‍ ചുറ്റപെട്ട  ഇരിക്കൂര്‍ പുഴയുടെ തീരത്തുള്ള ചെറിയ ഗ്രാമത്തില്‍ ബ്രാമണന്‍ മാരായിരുന്നു താമസിച്ചിരുന്നത്. ആ കാലത്ത് അവിടെ രണ്ടു ക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നു, കടാങ്കോടുള്ള വിഷ്ണു ക്ഷേത്രവും മാമാനി കുന്നിലുള്ള ദേവി ക്ഷേത്രവും. ടിപ്പുവിന്റെ പടയോട്ട കാലത്ത് ഈ രണ്ടു ക്ഷേത്രങ്ങളും തകര്‍ക്കപെടുകയും ഇവിടുത്തെ ബ്രാമണന്‍ മാരെ വധിക്കുകയും നാട് കടത്തുകയും ചെയ്തു. വര്‍ഷങ്ങള്‍ക്കു ശേഷം കല്യാട്ടു താഴത്ത് വീട്ടുകാര്‍ക്ക് ഈ പ്രദേശത്തിന്റെ അധികാരം വന്നു ചേര്‍ന്നു. ദേവി ഭക്തരായ അവര്‍ ദേവപ്രശ്നനത്തില്‍ ദേവിയുടെ ആഗ്രഹം ശാക്തേയ രൂപത്തില്‍ പ്രതിഷ്ടിക്കാനാണ് എന്ന് മനസിലാക്കുകയും അവിടെ മഹാദേവി ക്ഷേത്രം നിര്‍മിക്കുകയും ചെയ്തു.

ഈ പ്രദേശത്ത് മഹാക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നതിന്റെ അവശിഷ്ട തെളിവുകള്‍ ഇപ്പോഴും ഉണ്ട്. കണ്ണങ്കോട്, ചേറ്റുവട്ടി, പലൂല്‍ എന്നിവിടങ്ങളില്‍ നിന്നും മഹാക്ഷേത്രാവശിഷ്ടങ്ങള്‍ ലഭിച്ചിട്ടുണ്ട്. പരശുരാമന്റെ യജ്ഞഭൂമിയായിരുന്നു ഇവിടം എന്നു വിശ്വസിക്കപ്പെടുന്നു. നിരവധി ഋഷിമാര്‍ തപസ്സു ചെയ്തിരുന്ന ഇടമാണ് പുഴക്കരയിലെ ഈ കുന്ന്. അതിനാല്‍ ഈ സ്ഥലത്തിന് മാമുനിക്കുന്ന്` എന്നു പേര്‍ വിളിച്ചെന്നും പിന്നീടത് ലോപിച്ച് മാമാനിക്കുന്ന് എന്നായി എന്നും കരുതുന്നു.

പ്രത്യേകതകള്‍

 ശക്തേയപൂജകള്‍ നടക്കുന്ന ഇത്തരം ദേവിക്ഷേത്രങ്ങളില്‍ ബ്രാഹ്മണർക്ക് പകരം പിടാരര്‍ അല്ലെങ്കില്‍ മൂസത് എന്ന സമുദായത്തില്പെട്ട പുരോഹിതരാണ് പൂജകള്‍ ചെയ്യുന്നത്. കാടാമ്പുഴയിലുള്ളതുപോലെ പൂമൂടല്‍ ചടങ്ങ് ഇവിടെ സാധാരണമല്ല. മറികൊത്തല്‍ (മറി സ്തംഭനം നീക്കൽ) ഇവിടുത്തെ പ്രധാന ചടങ്ങാണ്. ചൊവ്വ, വെള്ളി ദിവസങ്ങളാണ് പ്രാധാന്യമേറിയത്. കണ്ണൂര്‍ ജില്ലയില്‍ പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം കഴിഞ്ഞാല്‍ ഏറ്റവും തിരക്കുള്ള ക്ഷേത്രങ്ങളില്‍ ഒന്നാണിത്. ഭക്തർക്ക് ഉച്ചക്കും രാത്രിയും ഭക്ഷണം സൗജന്യമായി നൽകിവരുന്നു. 1980 വരെ കോഴിയറവു പതിവായിരുന്ന ഇവിടെ പിന്നീട് ആ ചടങ്ങ് നിയമം മൂലം നിരോധിച്ചു.
 

പ്രതിഷ്ഠകള്‍

ശിവന്‍, ക്ഷേത്രപാലന്‍, ശാസ്താവ്, നാഗം എന്നീ പ്രതിഷ്ഠകളും ഇവിടെ ഉണ്ട്.
ബ്ലാത്തൂർ റോഡില്‍ രണ്ടുകിലോമീറ്റര്‍ കിഴക്കായി കണ്ണങ്കോട് ക്ഷേത്രം ആണ് മാമാനം ദേവിക്ഷേത്രത്തിന്റെ ആരൂഢസ്ഥാനമായി കണക്കാക്കപ്പെടുന്നത്.

എത്തിചേരാനുള്ള വഴികള്‍

 കണ്ണൂര്‍ നഗരത്തില്‍ നിന്നും റോഡ്മാര്‍ഗ്ഗം 30 കിലോമീറ്റര്‍ യാത്രചെയ്താല്‍ ഇവിടെ എത്താം.
തലശ്ശേരി നിന്നും ചാലോട് വഴി 27 കിലോമീറ്റർ ദൂരം.
തളിപ്പറമ്പ് നിന്നും ഇരിക്കൂര്‍ വഴിയുള്ള ബസ്സിൽ 28 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെ എത്താം.

പ്രധാന ആഘോഷങ്ങള്‍

മീന മാസത്തില്‍ പൂരോത്സവം
വൃശ്ചികമാസത്തിലെ കാർത്തിക വിളക്ക്

ക്ഷേത്ര കുളം


 

കണ്ണങ്കോട് ദേവി അരൂട സ്ഥാനം


  മാമാനിക്കുന്നു മഹാദേവി ക്ഷേത്രം വെബ്സൈറ്റ്



 

Wednesday, 20 March 2013

അക്ലിയത്ത് ശിവക്ഷേത്രം



റൂട്ട്:- കണ്ണൂരില്‍ നിന്നും എട്ടു കിമി വടക്ക് വാന്‍ കുളത്ത് വയല്‍ ജങ്ങ്ഷന്‍ (കണ്ണൂര്‍ അഴിക്കല്‍ ഫെറി റോഡ്‌ )

കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് പഞ്ചായത്തില്‍ വന്‍കുളത്ത് വയല്‍ എന്നാ സ്ഥലത്താണ് ഈക്ഷേത്രം സ്ഥിതി ചെയ്യുന്നത് . ഇവിടുത്തെ പ്രധാന മൂര്‍ത്തി ശിവനാണ് .കിരാത മൂര്‍ത്തി ആയതിനാല്‍ രൂപമാണ് ലിംഗമല്ല. ഇവിടെ ശിവന് പതിവിന് വിപരീതമായ് കോമരവുമുണ്ട് . (സാധാരണ ശിവക്ഷേത്രങ്ങളില്‍ കോമരം ഉണ്ടാകാറില്ല.)കിഴക്കോട്ട് ദര്‍ശനമായിട്ടുള്ള ഈക്ഷേത്രത്തില്‍ മൂന്ന് പൂജയാണ്ഉള്ളത് . ഇവിടുത്തെ താന്ത്രികവിധി പടിഞ്ഞാറേ തരണനെല്ലൂര്‍ ഇല്ലക്കാര്‍ക്കാണ് 





ഐതീഹ്യം

അഴീക്കോടെ  പുണ്യ പുരാതന ക്ഷേത്രം അയ അക്ലിയത്ത് ശിവ ക്ഷേത്രത്തിനു 1000 കൊല്ലാതെ പഴക്കം ഉണ്ടെന് കരുതപെടുന്നു. അങ്കം കുറിച്ച് പടപോരുതിയിരുന്ന കേണോത്ത് ഉണ്നിപ്പാര്‍ച്ച ഗുരുക്കളുടെയും മേപ്പാട് ഗുരുക്കളുടെയും പയറ്റു കളരിയയിരുനു ഇന്ന് ക്ഷേത്രം നില്‍ക്കുന്ന സ്ഥലം.

 കേനോത്ത് ഗുരുക്കളും കുഞ്ഞിക്കല്‍ വരസാല ഇല്ലത്തെ നമ്പൂതിരിയും കൂടി വയത്തൂര്‍ കാളിയാര്‍ ക്ഷേത്രത്തില്‍ ഉത്സവം പോവുകയും ഉലസവനാന്തരം രണ്ടുപേരും നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. മടങ്ങി വരുന്ന വഴിക്ക്  ഒരു ചെറിയ കിളി ഗുരുക്കളുടെ തൊപ്പിക്കുടയില്‍ വന്നിരിക്കുകയും ഇടയ്ക്കിടെ പറന്നകലുന്നതും കാണാനിടയായി. ആ കിളി അങ്ങനെ അവരുടെ കൂടെ അഴീക്കോട് എത്തി. കേനോത്തുള്ള വീട്ടിലെത്തി കുട ഇറയത്ത്‌ വെച്ചപ്പോള്‍ കിളി ഒരു ഇലഞ്ഞി മരത്തില്‍ ചെന്നിരുന്നു വിചിത്രമായ രീതിയില്‍ ചിലക്കാന്‍ തുടങ്ങി കുട എടുത്തുമാറ്റാന്‍ പലതവണ ശ്രമിച്ചിട്ടും പൊക്കാന്‍ കഴിഞ്ഞില്ല കിളിയുടെ നിറുത്താതെയുള്ള കരച്ചിലും കുട പൊക്കാന്‍കഴിയാത്തതും തമ്മില്‍ ബന്ധമുണ്ടെന്നും ഏതോ ഒരു ശക്തിയുടെ പ്രഭാവം കാരണ മായിരിക്കുമെന്നും കരുതി ഒരു പ്രശ്നം വെച്ചുനോക്കിയപ്പോള്‍ വയത്തൂര്‍ കാളിയാര്‍ (കിരാത മൂര്‍ത്തി ആയ ശിവന്‍ ) കിളി രൂപത്തില്‍ തന്റെ കൂടെവന്നിരുന്നു എന്നും മനസ്സിലായി തന്റെ കളരിയില്‍ കുടംബ പര ദേവതകളുടെ
സമീപത്തായി കാളിയാരെയും പ്രതിഷ്ഠിച്ചു ഗുരുക്കളും നബൂതിരിയുംമറ്റുള്ളവരുടെ സഹായത്തോടെ ഒരു ക്ഷേത്രം നിര്‍മ്മിചു പൂജാതി കര്‍മങ്ങള്‍ തുടങ്ങി. അന്നുമുതല്‍ ക്ഷേത്രത്തില്‍ വിലക്ക് വെക്കുന്നതിനോടൊപ്പം എരിഞ്ഞി മരതറയിലും ഒരു വിളക്ക് വെക്കരുണ്ടായിരുന്നു. വയത്തൂരില്‍ നിന്നും പുറപെട്ട കിളി ഇവിടെ എത്തി എന്നഅര്‍ത്ഥത്തിലാണ് "ആ കിളി എത്തി" ക്ഷേത്രം "അക്ലിയത്ത് " ക്ഷേത്രം എന പേര്‍ വന്നത് എന്നാണ് ഐതീഹ്യം.
കിരാതമൂര്‍ത്തിയാണ് പ്രധാന പ്രതിഷ്ഠ

കളരി ഭഗവതി ,അയ്യപ്പന്‍ ,ഗണപതി എന്നീ പ്രതിഷ്ഠ കളുംകൂടിയുണ്ട് 



ഊരലന്മാര്‍

കേണോത്ത്  ഗുരുക്കള്‍, വരസാല ഇല്ലത്തെ നമ്പൂതിരി എന്നിവര്‍ പടിഞ്ഞാറു പണ്ടാരത്തില്‍ വീട്, പട്ടുവത്തു പറയാന്താരത്തില്‍ വീട്, ക്കലിക്കോട്ടു വീട് എന്നീ നാലു വീടുകാരെയും കൂട്ടി ചേര്‍ത്ത് ക്ഷേത്ര നിര്‍മാണം വിപുലീകരിച്ചു. പ്രസ്തുത ആറുഊരാളന്‍മാരുടെ മേല്‍നോട്ടത്തിലും ഊഷ്മ ഊരയ്മ അവകാസത്തിലും ക്ഷേത്ര ഭരണവും ഉത്ല്‍സവാതികളും വളരെ ഗംഭീരം ആയി പണ്ട് കാലത്ത് നടത്തിയിരുന്നു.ഇപ്പോള്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ഈ ക്ഷേത്രം ഭരിക്കുന്നത്, ദേവസ്വം ബോര്‍ഡ്‌ നിശ്ചയിക്കുന്ന എക്സികൂട്ടിവ്‌ഓഫീസറും ക്ഷേത്രം ഊരാളന്‍ മാര്‍ അടങ്ങുന്ന ട്രസ്റ്റിബോര്‍ഡും ചേര്‍ന്നാണ്.

വഴിപാടുകള്‍ 

പുഷ്പാഞ്ജലി,ധാര, വെള്ളനിവേദ്യം നെയ്യ് അമൃത്,മൃത്യജ്ഞയ ഹോമം, കറുകഹോമം
  
ഉത്സവം 

വിഷു സംക്രമത്തിന് കൊടിയേറി ഏഴ് ദിവസത്തെ ഉത്സവമാണ് .മേടം ആറിന് ആറാട്ട്‌ അത് കഴിഞ്ഞ് മേടം ഏഴിന് വീണ്ടും ഉത്സവം ഉണ്ട് .ആറാട്ട്‌ കഴിഞ്ഞും ഉത്സവം നടത്തുന്നത് വര്‍ഷം മുഴുവന്‍ ഉത്സവമാണെന്ന വിശ്വാസത്തിലാണ്.

അഴീക്കോടെ മിക്ക ക്ഷേത്രങ്ങളിലും ഒരു ദിവസം അധികംയിട്ടാണ് ഉത്സവം ആഘോഷിച്ചു വരുന്നത്  എല്ലാ ഗണപതി ക്ഷ്ത്രത്തിലും മണ്ഡല കാല ഉത്സവം40 ദിവസം ആഘോഷിച്ചു വരുമ്പോള്‍ അഴിക്കോട്തെരുശ്രീ ഗണപതി മണ്ഡപത്തില്‍ 41 ദിവസം ആഘോഷിച്ചു വരുന്നു.അഴീക്കോട് പാലോട്ടു കാവില്‍ 8 ദിവസം ആയിട്ടാണ് വിശുവിളക്ക് മഹോല്‍സവം നടക്കുനത്, അതേസമയം മറ്റു പാലോട്ടു കാവുകളില്‍ 6 ഉം 7 ദിവസങ്ങളായി ആണ് ഉത്സവം നടക്കുന്നത്. ഈ പ്രത്യേകത അക്ലിയത്തപ്പന്റെ കാര്യത്തിലും കണ്ടു വരുന്നു. ആറാട്ട് കഴിഞ്ഞിട്ടും ഉത്സവം നടക്കുന്നത് അടുത്ത വര്‍ഷത്തെ ഉത്സവത്തിന്റെ ആരംഭം ആയിട്ടനെന്നു ഇവിടെ 365 ദിവസവും ഉത്സവം നടത്തുന്നതിന്റെ നാന്ദി ആയിട്ടനെന്നും പഴമ ക്കാര്‍ പറയുന്നു.


നാട്  വലംവെയ്ക്കല്‍

മേടം  5,6,7 നെറ്റിപട്ടം കെട്ടിയ ഗജവീരന്റെ അകമ്പടിയോടെ പഞ്ചവാധ്യ മേലതോടുകൂടിയുള്ള അക്ലിയത്ത് അപ്പന്റെ നാട് എഴുനള്ളിപ്പ്‌ വിഷു വിലക്ക് മഹോത്സവത്തിന്റെ മാറ്റ് കൂട്ടുന്നു. മേടം 5 നു മോളോളം ഭാഗത്തേക്കും, 6 നു അഴീക്കോട് ഭാഗത്തേക്കും ,7 നു ഓലടതഴെ വരെയും നാട് വലം വെക്കുന്നു. ഈ അവസരത്തില്‍ പണ്ട് കാലത്ത് സവര്‍ണര്‍ മാത്രം ആണ്  അരിയും തിരിയും വച്ച് എതിരേട്ടിരുന്നത്, ഇന്ന് ദൈവ വിശ്വാസി ആയ ഏതൊരാള്‍ക്കും അരിയും തിരിയും വച്ച് എതിരെല്‍ക്കാവുന്നതാണ്. മേടം 7 ലെ എഴുനള്ളിപ്പില്‍ പാലോട്ടു ദൈവ്വതാരും, മണ്ഡപത്തിലെ ഗണപതീസ്വരനും, പുറം കാലനും മറ്റ് ഭൂതഗണങ്ങളും അക്ലിയതപ്പനും ആയി കൂടി കാഴ്ച നടത്തുന്നു എന്നാണ് സങ്കല്പം. മേടം 7 നു വന്കുലത്ത് വയലിനടുത്തുള്ള പരവതാനി തറയില്‍ അക്ലിയത്തപ്പന്റെ വിഗ്രഹം വച്ച് ആരാതികുന്നു. തുടര്‍ന്ന് വമ്പിച്ച കരിമരുന്നു പ്രയോഗവും നടത്താറുണ്ട്.

വിഷു വിളക്ക് മഹോല്‍സവ ദിനങ്ങളില്‍ മേടം 3 വരെ പകലും, 3 മുതല്‍ 7 വരെ രാത്രിയും, അക്ലിയത്തപ്പന്റെ വിഗ്രഹം തലയില്‍ വച്ച് നമ്പൂതിരി നൃത്തം വെയ്ക്കുന്നു. നൃതത്തിനു മാറ്റ് കൂട്ടാന്‍ മാരന്‍ മാരുടെ ചെണ്ട മേളവും ഉണ്ട്. ഏഴാം തീയതി രാത്രി പരവതാനി പാറയില്‍ നിന്നു തിരിച്ചു വന്നാലും നൃത്തം ചെയ്യാറുണ്ട്.  വിഷു വിളക്ക് മഹോത്സവതോട് അനുബന്ധിച്ച്  വേട്ടുവന്‍ മാരുടെ ഉപ്പ് കാഴ്ചയും അരയന്‍ മാരുടെ കൊല്‍ക്കളിയും പണ്ട് കാലത്ത് പ്രത്യേക ചടങ്ങായിരുന്നു.
  
മകര  മാസത്തിലെ നെയ്യമൃത് ആരാധനാ ഉത്സവം

മകരമാസത്തിൽ മൂന്നു ദിവസമാണ് ഇവിടെ ഉത്സവം നടക്കാറുള്ളത്. ഉത്സവസമയത്തു നെയ്യ് അഭിഷേകമാണ് പ്രധാന വഴിപാട്. അർജുനനുമായുള്ള യുദ്ധ സമയത്ത്ള്ള ക്ഷീണം മാറ്റിയതാണത് സങ്കല്പം(നായന്മാരുടെ അവകാശമാണ് നെയ്യ് ). ധനു മാസം 23 മുതല്‍ അഴീക്കോടുള്ള നമ്ബിയന്മാരും മറ്റും വൃതം എടുക്കുന്നു. ശിവ ഭൂത ഗണങ്ങള്‍ എന്ന മട്ടില്‍ വളരെ ശ്രദ്ധയോടെയും ചിട്ടയോടെയും ആണ് അവര്‍ ഈ ചടങ്ങ് നിര്‍വഹിക്കുന്നത്.   മകരം ഒന്നിനാണ് നെയ്യമൃത് ഉത്സവം. കിരാതാർജുനവിജയത്തെ അടിസ്ഥാനമാക്കി അർജുനൻ പാശുപതാസ്ത്രം നേടുന്നത് വരെയുള്ള രംഗങ്ങൾ ഭംഗിയായി ക്ഷേത്രത്തില്‍ കൊത്തി വെച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ
വടക്ക് ഭാഗത്ത് വലിയ കുളവും നെയ്യ് അമൃതിനു വേറെ കെട്ടിടവും ഉണ്ട്

പുതിയ  കാവ് ഭഗവതിയും ആയുള്ള കൂടി കാഴ്ച

അഴീക്കോട് പുതിയ കാവില്‍ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചു ഉത്സവം മകരം 13 നു നാട് വലം വെക്കുന്നു. അന്നെ ദിവസം പുതിയകാവില്‍ ഭഗവതി അക്ലിയതപ്പനും ആയി കൂടി കാഴ്ച നടത്താന്‍ ആയി ക്ഷേത്രത്തില്‍ എഴുനള്ളുന്നു. 

1967 മുതല്‍ ക്ഷേത്രത്തില്‍ വിവാഹ കര്‍മങ്ങള്‍ നടത്തി വരുന്നുണ്ട്.  അയ്യപ്പന്‍ മാര്‍ ക്ഷേത്രതിനക്തുള്ള ശാസ്ത ക്ഷേത്രത്തില്‍ മണ്ഡലകാലത്ത് അയ്യപ്പ  ഭക്തി സങ്കിര്തനങ്ങള്‍ ആലപിക്കാറുണ്ട്.

 കൊടിമരത്തില്‍ കൂടല്‍

പകര്‍ച്ച വ്യാതികള്‍ പടര്‍ന്നു പിടിക്കുന്ന സമയത്ത് പണ്ടുകാലത്ത് "കൊടിമരത്തില്‍ കൂടല്‍" എന്ന ചടങ്ങ് അക്ലിയത്ത് ക്ഷേത്രത്തില്‍ ഉണ്ടായിരുന്നു. ഇതിനു വാള്‍ എഴുനള്ളിപ്പ്‌ എന്നും പേരുണ്ട്.പകര്‍ച്ച വ്യധിയെ തുടര്‍ന്ന് വളെഴുനള്ളിപ്പ്‌ നിശ്ചയിച്ചാല്‍ അക്ലിയത്ത് മുക്കാതം നാട്ടിലുള്ള പാലോട്ടു കാവ്‌, പണ്ടാരത്തും കണ്ടി സ്രീകൂരുംബ കാവ്, വയലില്‍ കാവ്, ഗണപതി മണ്ഡപം തുടങ്ങി എല്ലാ ദേവ സ്ഥാനങ്ങളിലും വിവരം അറിയിക്കും. കൊടിമരത്തില്‍ കൂടുന്ന ദിവസം ആ കാവുകളില്‍ നിന്നും കോമരങ്ങള്‍ എഴുനള്ളിച്ചു വരും. ഇത് കാണാന്‍ വമ്പിച്ച ജനാവലിയും ഉണ്ടാകും. കിരാത മൂര്‍ത്തിയുടെ മുന്നില്‍ വലിയൊരു നിലവിളക്ക് കത്തിച്ചു വെക്കും. വയലതൂരില്‍ നിന്നും വരുന്ന വയലതൂര്‍ കാളിയാരുടെ കോമരം കിരാത മൂര്‍ത്തിയുടെ വെള്ളി കഴുത്തില എടുത്തു വെളിച്ച പെടും. ആ കോമരം മറ്റ് കൊമാരങ്ങളോട് ആരാണ് എന്റെ മുക്കാതം നാട്ടില്‍ കള്ളനെയും കാലിയെയും അഴിച്ചു വിട്ടത്? സത്യമായും ഉത്തരം പറയു എന്ന് അവശ്യ പെടും. രോഗം വിതച്ച ദേവത ആരാണ് എന്നാണ് ആ ചോദ്യത്തിന് അര്‍ഥം. ഓരോ കൊമരവും ഞാന്‍ അല്ല - ഞാന്‍ അല്ല എന്ന് പറഞ്ഞു ഒഴിഞ്ഞു മാറും. അപ്പോള്‍ ഗണപതി മണ്ഡപത്തില്‍ നിന്നും എഴുനള്ളിയ പുരംകാലന്‍ ഭാരം ഏറിയ ഒരു ഇരുമ്പ് ധണ്ട്ടെടുത്തു "സത്യം പറഞ്ഞില്ലെങ്കില്‍ എന്റെ അച്ഛന്റെ തിരു നെറ്റി കണ്ണ് കലങ്ങും" ഏന്നു തകീത് ചെയ്യും. ഈ പ്രതിസന്തി ഗട്ടത്തില്‍ എല്ലാ കോമരങ്ങളും  ഒത്തു ചേര്‍ന്ന്ഇങ്ങനെ സത്യം ചെയ്യുന്നു, ഇന്നുമുതല്‍ പതിനെട്ടാം നാളില്‍ ഞങ്ങള്‍ ഓലാട നടയില്‍ വച്ച് കള്ളനെയും കാലിയെയും അറുത്തു കൊള്ളാം. അങ്ങനെ പ്രതിഞ്ഞയോട്‌ കൂടി ആ ദൈവ സഭ പിരിയുന്നു. പതിനെട്ടാം നളോട് കൂടി രോഗം മാറും എന്നാണ് വിശ്വാസം. ഇതിനെ  ചികില്‍സ സംവിധാനങ്ങള്‍ ഒന്നും ഇല്ലാത്ത പഴയ കാലത്തെ സാമൂഹിക മാനസീക ചികില്‍സ രീതി എന്ന് പറയാം.